തൃശൂർ: സർവകലാശാലയിലെ ഫാമുകളിൽ നിയമനം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രിതലത്തിൽ ലഭിച്ച ഉറപ്പിനെ തുടർന്ന് കാർഷിക സർവകലാശാലയ്ക്ക് മുന്നിൽ 292 ദിവസമായി അബാർഡ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ഹൈക്കോടതി വിധി അനുസരിച്ച് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സർവകലാശാല അധികൃതർ സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള ഹർജി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മന്ത്രി കെ.രാജൻ, മന്ത്രി പി.പ്രസാദ്, എം.കെ.കണ്ണൻ, യു.പി.ജോസഫ്, കെ.ആർ.രവി, ടി.ശ്രീകുമാർ, പി.ആർ.സുരേഷ് ബാബു, കെ.യു.പ്രിയാമണി, വിജയമാധവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സർവകലാശാല സുപ്രീം കോടതിയിൽ കൊടുത്ത ഹർജി പിൻവലിക്കാനുള്ള ശ്രമം നടത്താൻ മന്ത്രി കെ.രാജൻ, എം.കെ.കണ്ണൻ, കെ.ആർ.രവി എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. നിലവിലുള്ള 100 ഒഴിവുകളിൽ അബാർഡ് തൊഴിലാളികളെ നിയമിക്കാനുള്ള സാഹചര്യമുണ്ടാക്കും. മധുരപലഹാരം വിതരണം ചെയ്തും പാട്ടു പാടിയും തൊഴിലാളികൾ വിജയം ആഘോഷിച്ചു. സമാപനയോഗത്തിൽ പി.ആർ.സുരേഷ്ബാബു, കെ.വി.ജോണി, ഇ.എസ്.അനിൽകുമാർ, പി.എസ്.സിദ്ദിഖ്, വിവിധ സംഘടനാ ഭാരവാഹികളായ പ്രൊഫ.കുഞ്ഞാമു, എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി നൗഷാദ്, ഇന്ദിര മോഹനൻ, മനു പുതിയമഠം, സതി അജയൻ, സി.ജെ.ജോയ്, ടി.ദിലീപ് കുമാർ, കെ.എം.അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |