കൊല്ലം: തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയ്ക്ക് കൂട്ടായി 80 ലക്ഷം കുടുംബങ്ങളിലേക്ക് കൊല്ലത്തിന്റെ സ്വന്തം കശുഅണ്ടി പരിപ്പെത്തും. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റിനൊപ്പമാണ് കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും അയത്തിൽ ഫാക്ടറികളിൽ നിന്നുള്ള കശുഅണ്ടി പായ്ക്കറ്റുകൾ നൽകുന്നത്.
ഓരോ പായ്ക്കറ്റിലും 50 ഗ്രാം പരിപ്പ് വീതമാണുള്ളത്. ഒരു ദിവസം 4 ലക്ഷം കവറുകൾ പാക്ക് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. 400 മെട്രിക് ടൺ പരിപ്പ് ഇരു ഫാക്ടറികളിലുമായി പായ്ക്ക് ചെയ്യുന്നുണ്ട്. 20ന് മുമ്പ് എല്ലാ ജില്ലകളിലും പായ്ക്കറ്റുകൾ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു. ആദ്യമായാണ് ഇത്രയധികം അളവിൽ കശുഅണ്ടി പരിപ്പ് പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് മാത്രമായി സംസ്ഥാന സർക്കാർ വാങ്ങുന്നത്.
ആദ്യ ലോഡ് വയനാട്ടിലേക്ക്
കശുഅണ്ടി പരിപ്പ് പായ്ക്കറ്റുമായുള്ള ആദ്യ വാഹനം ഇന്നലെ വയനാട്ടിലേയ്ക്ക് പുറപ്പെട്ടു. അയത്തിൽ ഫാക്ടറി വളപ്പിൽ മന്ത്റി കെ.എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഇരുസ്ഥാപനങ്ങൾക്കും ലഭിക്കുന്ന
വരുമാനം ₹ 40 കോടി
കശുഅണ്ടി പരിപ്പിന് വിപണിമൂല്യം വർദ്ധിക്കാനും മേഖല കൂടുതൽ കരുത്താർജ്ജിക്കാനും ഇത്തരം സർക്കാർ ഇടപെടലുകളിലൂടെ സാധിക്കും.
എസ്. ജയമോഹൻ
കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ
എം. ശിവശങ്കരപ്പിള്ള
കാപ്പക്‌സ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |