ചെന്നൈ: ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ് ശെൽവിയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് മദനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാല് മാസം മുമ്പായിരുന്നു തമിഴ് ശെൽവിയും മദനനും വിവാഹിതരായത്. ഹണിമൂൺ യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ യുവതിയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഒരു മാസം മുമ്പാണ് യുവതിയെ കാണാതായത്. ആന്ധ്രാപ്രദേശിലെ കോണിയ പാലസ് സന്ദർശിക്കുന്നതിനിടെ ഭാര്യ കടന്നുകളഞ്ഞെന്നായിരുന്നു മദൻ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. പല തവണ മകളെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ചെന്നൈ പൊലീസ് അന്ധ്രാ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, മദൻ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ വരുന്നതിന്റെയും, തിരികെ ഒറ്റയ്ക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |