തളിപ്പറമ്പ്: അഞ്ച് എൽപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ച് തളിപ്പറമ്പ് പോക്‌സോ കോടതി. പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി ഇ ഗോവിന്ദൻ നമ്പൂതിരിയെയാണ് കോടതി ശിക്ഷിച്ചത്.
2013 ജൂൺ മുതൽ 2014 ജനുവരിവരെ സ്കൂളിലെ അഞ്ചാം ക്ളാസ് മുറിയിൽവച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും സ്കൂൾ അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂൾ പ്രധാനാദ്ധ്യാപിക, ഹെൽപ്പ് ഡെസ്കിന്റെ ചുമതലയുള്ള അദ്ധ്യാപിക എന്നിവരെ പ്രതിചേർത്തിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതേവിട്ടിരുന്നു.
സംഭവത്തെത്തുടർന്ന് അദ്ധ്യാപകനെ സർവീസിൽ നിന്ന് നീക്കിയിരുന്നു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്‌ജി പി മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |