തിരുവനന്തപുരം: തെറ്റായ ദിശയിൽ അമിതവേഗത്തിൽ വന്ന ടിപ്പർ ലോറിയിടിച്ച് സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു രണ്ടുവയസുകാരി മരിച്ചു. ദേശീയപാതയിൽ പാറശാല കാരാളിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കളിയിക്കാവിള ആർ സി സ്ട്രീറ്റ് സെന്റ് ആന്റണികോളനിയിലെ പോൾ രാജ്-അശ്വിനി ദമ്പതികളുടെ മകൾ ഋതികയാണ് മരിച്ചത്. പോൾരാജിനും അശ്വനിക്കും ഗുരുതരമായി പരിക്കേറ്റു.അശ്വനി ഗർഭിണിയാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടിപ്പർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് സംശയിക്കുന്നത്. സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചശേഷം അടുത്തുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ടിപ്പർ മറിയുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |