ഇലവുംതിട്ട: യുവാക്കൾക്ക് മർദ്ദനമേറ്റ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇലവുംതിട്ട കോഴിമല കരിക്കൽ കിഴക്കേതിൽ സുനുവിനെയും സുഹൃത്ത് ഹരീഷിനെയും മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ചെന്നീർക്കര ആലുംകുറ്റി തഴയിൽ വടക്കേക്കര വീട്ടിൽ ഡക്ക് (ജിതിൻ-29), തുമ്പമൺ നോർത്ത് രാമഞ്ചിറ ചിറത്തലക്കൽ വീട്ടിൽ സന്ദീപ് (28), മെഴുവേലി കൈപ്പുഴ നോർത്ത് പൂക്കൈതയിൽ പടിഞ്ഞാറേക്കരയിൽ അജിമോൻ (അനൂപ് -30) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. മൂവരും പല പൊലീസ് സ്റ്റേഷനുകളിലും അടിപിടി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞമാസം 31ന് സ്‌കൂട്ടറിൽ വരവേ, വൈകിട്ട് 5.30ന് രാമഞ്ചിറ ജംഗ്ഷനിൽ വച്ചാണ് യുവാക്കൾക്ക് ക്രൂര മർദ്ദനമേറ്റത്. ഡിവൈ എസ്.പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു പ്രതികളെ കുടുക്കിയത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ യുവാക്കളെ ഇലവുംതിട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുൻവരാഗ്യമാണ് മർദ്ദനകാരണമെന്ന് പ്രതികൾ പറഞ്ഞു. ഒന്നാം പ്രതി ജിതിൻ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ഡി.ദീപു, എസ് ഐ മാരായ വിഷ്ണു, ശശികുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |