ന്യൂഡൽഹി: നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനാണ് മന്ത്രി ഉത്തരം നൽകാത്തത്.
ശൂന്യവേള കൂടാതെ ചോദ്യോത്തരവേളയിലും ബ്രിട്ടാസ് ഇതേവിഷയം ഉയർത്തി. നേമം പദ്ധതിക്ക് തറക്കല്ലിട്ട അന്നത്തെ റെയിൽവേ മന്ത്രി പീയുഷ് ഗോയലും സന്നിഹിതനായിരുന്നു. പക്ഷേ വ്യക്തമായ ഉത്തരം നൽകാൻ വൈഷ്ണവ് തയ്യാറായില്ല.
എന്നാൽ പീയുഷ് ഗോയലാകട്ടെ " ബ്രിട്ടാസ് എന്റെ പ്രിയ സുഹൃത്താണ്. സാധാരണ ഗതിയിൽ അദ്ദേഹം നേരിട്ടുള്ള ചോദ്യങ്ങളാണ് ഉന്നയിക്കാറുള്ളത്. ഇന്ന് ഗൂഗ്ളി (ക്രിക്കറ്റിലെ മാരക സ്പിൻ) എറിഞ്ഞിരിക്കുകയാണ്" എന്നു പറഞ്ഞ് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സാഹചര്യം ഒരുക്കി. കേരളത്തിലെ റെയിൽവേ വികസനത്തിന് തിരിച്ചടിയാവുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |