തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപക തുക കൈമാറി മന്ത്രി ആർ ബിന്ദു. മരിച്ച ഫിലോമിനയുടെയും ഭർത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് മന്ത്രി വീട്ടിലെത്തി നൽകിയത്.
എഴുപതുകാരിയായ ഫിലോമിന ജൂലായ് 26നാണ് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും ബാങ്ക് തന്നില്ലെന്നും കൃത്യസമയത്ത് പണം കിട്ടാത്തതിനാൽ ഫിലോമിനയ്ക്ക് മികച്ച ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
പണം ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ്, ബി ജെ പി പ്രവർത്തകർ കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |