തിരുവനന്തപുരം: ആഴിമല, അടിമലത്തുറ കോറിഡോർ വിനോദസഞ്ചാര പദ്ധതി മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ വിനോദസഞ്ചാരികളുടെ ഇഷ്ടഗ്രാമമാക്കുമെന്ന പ്രതീക്ഷയിൽ ടൂറിസം വകുപ്പ്. കോവളത്തെപ്പോലെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തീരമാണ് ആഴിമലയും അടിമലത്തുറയും.
പ്രസിദ്ധമായ ആഴിമല ശിവക്ഷേത്രം ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. രണ്ട് സ്ഥലങ്ങളിലും വിനോദസഞ്ചാര വികസനവും സഞ്ചാരികളുടെ സുരക്ഷയും മുൻനിറുത്തിയുള്ള നവീകരണമാണ് നടപ്പാക്കുന്നത്. അടിമലത്തുറ തീരത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് തിരയടിച്ച് കയറുമ്പോൾ രണ്ട് വശങ്ങളിൽ മണൽത്തിട്ട രൂപപ്പെടും. മദ്ധ്യഭാഗത്ത് മണൽ നിരപ്പായും കാണപ്പെടും. മണൽത്തിട്ടയിൽ കയറാൻ മടിച്ച് വിനോദ സഞ്ചാരികളടക്കമുള്ളവർ നിരപ്പായ ഭാഗത്ത് കൂടി കടലിലിറങ്ങുമ്പോൾ കടൽച്ചുഴിയിൽ അകപ്പെടുന്നതാണ് അപകടത്തിന് കാരണം. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യമാണുള്ളതിനാൽ അതീവശ്രദ്ധ വേണ്ട തീരമാണ് അടിമലത്തുറ തീരം. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ടൂറിസം വികസന പദ്ധതിയുടെ ആസൂത്രണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |