തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫെയിം 2 പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച 250 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാതിരുന്നത് ഉയർന്ന നിരക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
പദ്ധതി പ്രകാരം ബസ്സുകൾ സംസ്ഥാനത്തിന് ലഭിക്കുന്നത് വെറ്റ് ലീസ് വ്യവസ്ഥയിലാണ്. 12 വർഷക്കാലത്തേക്ക് 9.1 ലക്ഷം കിലോമീറ്റർ ഓടിയാൽ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്സിഡി ലഭിക്കും . തിരുവനന്തപുരത്തും, എറണാകുളത്തു 100 ബസ്സുകൾ വീതവും, കോഴിക്കോട് 50 ബസുമാണ് 2019ൽ വെറ്റ് ലീസ് വ്യവസ്ഥയിൽ ടെൻഡർ വിളിച്ചെടുക്കുവാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ദർഘാസ് ക്ഷണിച്ചു. ഡ്രൈവർ സഹിതം വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് കിലോമീറ്ററിന് 75.90 രൂപയാണ്. എന്നാൽ, സിറ്റി സർവ്വീസിനായി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുമ്പോൾ കിലോമീറ്ററിന് 38 രൂപ മാത്രമാണ് വരുമാനമായി ലഭിക്കുക. ഇപ്രകാരം ദർഘാസിൽ വാഗ്ദാനം ചെയ്ത നിരക്കിൽ സർവ്വീസ് നടത്തിയാൽ കിലോമീറ്ററിന് 37.90 രൂപ നഷ്ടമുണ്ടാകുമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |