മുംബയ് : മഹാരാഷ്ട്രയിൽ 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിൽ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് എൻ.സി.പി നേതാവ് ശരദ് പവാറിന്റെ മകളുടെ മണ്ഡലമായ ബാരാമതിയെന്ന് സൂചന. 2019 ഡിസംബർ മുതൽ 2022 ജൂൺ വരെ മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ നേതൃത്വത്തിൽ ഭരണത്തിലിരുന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യ ശില്പിയാണ് പവാർ. മഹാരാഷ്ട്രയിലെ മന്ത്രിസഭാ വിപുലീകരണം പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ ഉണ്ടാവുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു. വിമത ശിവസേന എം.പിമാരുടെ മണ്ഡലങ്ങളിൽ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ ആറു മാസമായി ബി.ജെ.പി 16 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിർമ്മല സീതാരാമനെയാണ് ബാരാമതിയിലേക്ക് ചുമതല ഏല്പിച്ച് നിയോഗിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ മന്ത്രിസഭാവിപുലീകരണം വൈകുന്നതിൽ എൻ.സി.പി നേതാവ് സുപ്രിയ സുലെ ബി.ജെ.പിയെ പരിഹസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |