അടിമാലി : അടിമാലി- കുമളി ദേശീയപാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ദേശിയപാതയോരം ഇടിഞ്ഞതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചത്. ഇടിഞ്ഞ് പോയ ഭാഗത്ത് കല്ലിട്ട് താൽക്കാലികമായി റോഡ് നിർമ്മിച്ചാണ് വാഹനങ്ങൾ ഒറ്റവരിയായി ഇതു വഴി കടത്തി വിടുന്നത്. ഓഗസ്റ്റ് നാലിന് വൈകിട്ടോടെയായിരുന്നു പാതയോരമിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. 2018ലെ പ്രളയത്തിൽ ഈ ഭാഗം ഇടിഞ്ഞ് പോകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇടിഞ്ഞ് പോയ ഭാഗത്ത് കരിങ്കല്ലടുക്കി റോഡ് പുനർനിർമ്മിക്കുകയും ടൈൽ വിരിച്ച് ഇവിടം ഗതാഗതയോഗ്യമാക്കുകയായിരുന്നു. എന്നാൽ ഇത്തവണ കല്ലാർകുട്ടി അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറ്റിൽ ജലനിരപ്പുയരുകയും ശക്തമായ വെള്ളമൊഴുക്കുണ്ടായതോടെ പാതയോരം വീണ്ടും ഇടിയുകയുമാണ് ഉണ്ടായത്.
വെള്ളക്കുത്ത് ഭാഗത്ത് ഗതാഗതം പുനസ്ഥാപിച്ചപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |