പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളി കോടതി. കേസിൽ പുനരന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടു. പാലക്കാട് പോക്‌സോ കോടതിയുടേതാണ് നിർണായക ഉത്തരവ്. കോടതി ഉത്തരവ് വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ അന്വേഷണത്തിന് ഏത് ഏജൻസി വന്നാലും തന്റെ മക്കളുടേത് കൊലപാതകം തന്നെയെന്ന് തെളിയിക്കാൻ കഴിയണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. നിലവിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ണുംപൂട്ടി വിശ്വസിക്കാൻ പറ്റില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ സിബിഐയിൽ ഉണ്ടെന്നും, അവർ കണ്ടത്തട്ടെയെന്നും അമ്മ പറഞ്ഞു. ഇനിയൊരു വാളയാർ ഉണ്ടാകരുതെന്നും അവർ പ്രതികരിച്ചു.
കഴിഞ്ഞ ഡിസംബർ 27ന് ആണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടേത് ആത്മഹത്യയാണെന്നും, കൊലപാതകമെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തിൽ സിബിഐ സമർത്ഥിച്ചത്. പൊലീസും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. തുടർന്ന് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയെ ഇടപെടലിലൂടെയാണ് കേസ് പോക്‌സോ കോടതിയിലെത്തിയത്. സിബിഐ സംഘംതന്നെ കേസിൽ പുനരന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |