തിരുവനന്തപുരം: മനോരമയെ കൊലപ്പെടുത്തിയശേഷം നാടുവിട്ട ആദം അലി ചെന്നൈയിൽ പിടിയിലായപ്പോൾ നടത്തിയ പരിശോധനയിൽ പൊലീസിന് കണ്ടെത്താനായത് 450 രൂപ മാത്രം. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ സെക്കൻഡ് ക്ളാസ് ടിക്കറ്റെടുത്തശേഷമുള്ള പണമാണ് പരിശോധനയിൽ ലഭിച്ചത്.
രക്ഷപ്പെട്ടതിന് തെളിവായി ടിക്കറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഹൗറ ട്രെയിനിൽ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ആദം പിടിയിലായത്. കൈയിലുണ്ടായിരുന്ന ബാഗിൽ വസ്ത്രങ്ങളും കുപ്പിവെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്. കവർച്ച ചെയ്‌ത ആഭരണങ്ങളോ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന മറ്റ് തെളിവുകളോ പൊലീസിന് ലഭിച്ചില്ല.
ദിവസം 750 രൂപ കൂലിക്ക് ജോലി ചെയ്‌തിരുന്ന ആദം ഒരാഴ്ച മുമ്പ് കൈവശമുണ്ടായിരുന്ന 12,000 രൂപ നാട്ടിൽ മാതാവിന് അയച്ചതായി കണ്ടെത്തി. മദ്യപാനമോ കഞ്ചാവ് പോലുള്ള ലഹരിയോ ഉപയോഗിക്കുന്ന ശീലമില്ലാത്ത ആദം പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |