തൃശൂർ: എ കളക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ(സമത) ഉറവ്,സാഗര,സാരഥി,രണഗീതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 20,000 രൂപ വീതമാണ് പുരസ്‌കാരം. കിണർ നിർമ്മാണ തൊഴിലാളിയായ പത്തനംതിട്ട സ്വദേശി കുഞ്ഞിപ്പെണ്ണ്,ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര സർക്കാർ ലൈസൻസ് ലഭിച്ച തൃശൂർ സ്വദേശി രേഖ കാർത്തികേയൻ,വനിതാ ആംബുലൻസ് ഡ്രൈവറായ കോഴിക്കോട് സ്വദേശി ദീപ ജോസഫ്,ആദ്യകാല നാടകപ്രവർത്തകയും ഗായികയുമായ കണ്ണൂർ സ്വദേശി എം.എൽ. പൗളിന എന്നിവരാണ് ജേതാക്കൾ. ആരോഗ്യപ്രശ്‌നങ്ങളുള്ള പൗളിനയ്ക്ക് വസതിയിലെത്തിയും മറ്റുള്ളവർക്ക് ഒക്ടോബറിൽ നടക്കുന്ന 'ദിശ' ജനകീയ സദസ്സിൽ വച്ചും പുരസ്‌കാരം സമ്മാനിക്കുമെന്ന് സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർപേഴ്‌സൺ ടി.ജി. അജിത,ട്രഷറർ എ. കൃഷ്ണകുമാരി, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം ഡോ. ബിലു സി. നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |