ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് നാം. സ്വാതന്ത്ര്യലബ്ദിയുടെ 75ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ ഗംഭീരമാക്കുവാനാണ് തീരുമാനം. ഇതിനായി 'ഹർ ഘർ തിരംഗ' എന്ന കാമ്പയിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ ഓഗസ്റ്റ് 2 മുതൽ 15 വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമായി ദേശീയ പതാകയുടെ നിറമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ, നാമെല്ലാവരും അഭിമാനകരവും ചരിത്രപരവുമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്,' പ്രധാനമന്ത്രി മോദി 'മൻ കി ബാത്തിൽ' പറഞ്ഞു.
എന്നാൽ ഈ വിശേഷ അവസരത്തിൽ ഗൾഫ് രാജ്യങ്ങളിലേത് പോലെ കാറിൽ ദേശീയ പതാക വരയ്ക്കാൻ ആരെങ്കിലും പദ്ധതിട്ടിട്ടുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാവും നല്ലത്. ഇന്ത്യയുടെ ഫ്ളാഗ് കോഡ് അനുസരിച്ച് വാഹനങ്ങളുടെ മുകളിലോ, വശങ്ങളിലോ, പിന്നിലോ ഇന്ത്യൻ ദേശീയ പതാകയാൽ പൊതിയുന്നത് പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു. മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ളതോ ആയ ശിക്ഷയാണ് ഈ കുറ്റത്തിന് ലഭിക്കുന്നത്. സാധാരണ ഗൾഫ് രാജ്യങ്ങളിൽ സവിശേഷ ദിവസങ്ങളിൽ രാജ്യങ്ങളുടെ പതാക വാഹനത്തിൽ പതിക്കുവാൻ അനുവാദം ലഭിക്കാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് നിയമത്താൽ ഇത്തരം പ്രദർശനങ്ങൾ നിരോധിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |