കളമശേരി: കുഴിയെന്ന് കേൾക്കുമ്പോൾ അപകർഷതാബോധം ഉണ്ടാകേണ്ടതില്ലെന്നും കുഴിയെന്ന് സിനിമയിൽ പറഞ്ഞാൽപ്പോലും ചിലർ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇന്നലെ ഫാക്ട് സന്ദർശനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത അധികൃതരോട് ഇക്കാര്യങ്ങൾ ചർച്ചചെയ്തിട്ടുണ്ട്. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. അഴിമതി നടത്തിയിട്ടില്ലെങ്കിൽ ആരും ഇ.ഡിയെ ഭയപ്പെടേണ്ട. സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |