തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നെന്ന് സംസ്ഥാന സമിതി യോഗത്തിലുയർന്ന കടുത്ത വിമർശനത്തിന് പിന്നാലെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടിക്കൊരുങ്ങി സി പി എം. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫുകളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.
വിമർശനം ഉൾക്കൊണ്ട് മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാർഗരേഖയ്ക്ക് പാർട്ടി രൂപം നൽകിയിരുന്നു . ഓഫീസുകളിൽ മാത്രം കേന്ദ്രീകരിക്കാതെ മന്ത്രിമാർ സഞ്ചരിക്കണം. ജനകീയ വിഷയങ്ങളിൽ നേരിട്ടിടപെടണം. മന്ത്രിമാരുടെ പ്രകടനം പാർട്ടി ചർച്ച ചെയ്യാറുണ്ടെന്നും മൊത്തം പ്രവർത്തനമാണ് പരിശോധിച്ചതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിമാർക്ക് പല കാരണങ്ങളാൽ ഓഫീസുകളിൽ കേന്ദ്രീകരിക്കേണ്ടി വന്നു. ഓൺലൈനിലേക്ക് കാര്യങ്ങൾ മാറിയതോടെ ജനസമ്പർക്കം കുറഞ്ഞു. പാർലമെന്ററി സംവിധാനത്തിന് ചുറ്റും കറങ്ങേണ്ടതല്ല പാർട്ടി. പ്രാദേശിക പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക കമ്മിറ്റികളെ പ്രാപ്തരാക്കാൻ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ഇടപെടും. സർക്കാർ എല്ലാവരുടേതുമാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |