ന്യൂയോർക്ക്: അമേരിക്കയിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്‌ദിയുടെ(75) ആരോഗ്യനിലയിൽ നേരിയ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. റുഷ്‌ദി സംസാരിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെ ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിലാണ് റുഷ്‌ദിക്ക് ഗുരുതരമായി പരിക്കേറ്റത്. സദസിലിരുന്ന അക്രമി ന്യൂജെഴ്സി സ്വദേശിയായ ഹാദി മറ്റാർ (24) പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജിൽ കയറി കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ് വീണ അദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹാദി മറ്റാറിനെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
1988ൽ സാത്താനിക് വേഴ്സസ് എന്ന കൃതി പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിയൻ മതനേതാവ് അയത്തൊള്ള ക്വമൈനി റുഷ്‌ദിയെ വധിക്കാൻ ഫത് വാ പുറപ്പെടുവിച്ചിരുന്നു. ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളിൽ അപൂർവമായാണ് എത്തിയിരുന്നത്. ബ്രിട്ടണിൽ പൊലീസ് സുരക്ഷയിൽ കഴിഞ്ഞിരുന്ന അദ്ദേഹം, ഇരുപത് വർഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |