ജലോർ: അദ്ധ്യാപകന്റെ മർദനമേറ്റ് ദളിത് സമുദായത്തിൽപ്പെട്ട ഒമ്പത് വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയ്ക്ക് സമീപം സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഇന്ദ്രനാണ് മരിച്ചത്. പ്രതിയായ ചൈൽ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് 20നാണ് ഇന്ദ്രനെ അദ്ധ്യാപകനായ ചൈൽ സിംഗ് മർദ്ദിച്ചത്. ഉയർന്ന ജാതിയിലുള്ള കുട്ടികൾക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തിൽ തൊട്ടതിന്റെ പേരിലായിരുന്നു മർദ്ദനം. ഇന്ദ്രനെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തലയ്ക്കും ചെവിക്കും സാരമായി പരിക്കേറ്റ ഇന്ദ്രൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. തുടർന്ന് കുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ചൈൽ സിംഗിനെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥരെ ചിമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |