SignIn
Kerala Kaumudi Online
Saturday, 27 April 2024 10.30 AM IST

രണ്ടിൽ വലിയ ഒരു  ചിറകും,  ആകർഷകമായി തിളങ്ങുന്ന നിറവും, പ്ലാസ്റ്റിക്കിൽ നിർമ്മിച്ച റഷ്യയുടെ ഈ ഇത്തിരികുഞ്ഞനാണ് ഇപ്പോൾ യുക്രെയിനിന്റെ ഉറക്കം കെടുത്തുന്നത് 

butterfly-mine-

റഷ്യയും യുക്രെയിനും തമ്മിലുള്ള സായുധ സംഘർഷം മാസങ്ങളായി തുടരുകയാണ്. ഒരാഴ്ച കൊണ്ട് ജയം നേടാമെന്ന റഷ്യയുടെ കണക്കുകൂട്ടലുകൾ തെറ്റിയത് യുക്രെയിനിന്റെ അപ്രതീക്ഷിത പ്രതിരോധത്തിലാണ്. ആയുധങ്ങളും പണവും നൽകി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ യുക്രെയിനിൽ വലിയ അളവിൽ റഷ്യ ബട്ടർഫ്‌ളൈ മൈനുകൾ വിതറുന്നതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിലാണ് റഷ്യ ബട്ടർഫ്‌ളൈ മൈനുകൾ വിതറാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നത്. ഈ മൈനുകൾ യുക്രെയിൻ സൈന്യത്തിനും, പൗരൻമാർക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്.

ബട്ടർഫ്‌ളൈ മൈനുകൾ

പി എഫ് എം മൈനുകൾ എന്ന് അറിയപ്പെടുന്ന ബട്ടർഫ്‌ളൈ മൈനുകൾ മോർട്ടാറുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്ന് വൻതോതിൽ ഒരു പ്രദേശത്തേക്ക് വിതറാൻ കഴിയുന്നവയാണ്. ചിത്രശലഭത്തിനോട് സാമ്യമുള്ള ചിറകുകളും, നിറവുമാണ് ഇവയ്ക്ക് ബട്ടർഫ്‌ളൈ മൈനുകൾ എന്ന പേര് വരാൻ കാരണം. വളരെ സെൻസിറ്റീവാണ് ഈ മൈനുകൾ. ഇവയെ തൊടുകയോ, ചെറുതായി അറിയാതെ ചവിട്ടുകയോ ചെയ്താൽ പോലും സ്‌ഫോടനമുണ്ടാവും. എന്നാൽ വിമാനങ്ങളിൽ നിന്നും താഴേക്ക് ഇടുമ്പോൾ പൊട്ടിത്തെറിക്കുകയുമില്ല.

പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചിരിക്കുന്നതപോലെ മെറ്റൽ ഡിറ്റക്ടറുകളുടെ പരിശോധനയിൽ കണ്ടെത്താനും കഴിയില്ല. പോളിത്തീൻ പ്ലാസ്റ്റിക്കിൽ വാർത്തെടുക്കുന്ന മൈനുകളിൽ ഒരു ചിറക് വലുതും ഭാരമുള്ളതുമാണ്. പ്രധാന ഫ്യൂസിന്റെ മർദ്ദം സജീവമാക്കുന്നതിനായിട്ടാണ് ഇങ്ങനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകാശത്ത് നിന്നും താഴേക്ക് ഇടുമ്പോൾ ചെറിയ ചിറകിന്റെ ഭാഗം മൈനിന്റെ സന്തുലിതാവസ്ഥ കാക്കുന്നു. സെൻട്രൽ ബോഡിയിലാവും പ്രധാന ഫ്യൂസ് വച്ചിട്ടുള്ളത്. മൈനിന് മുകളിൽ കേവലം അഞ്ച് കിലോയുടെ മർദ്ദം വരുന്ന സമയം സ്‌ഫോടനം നടക്കും. സാധാരണയായി 40 ഗ്രാം സ്‌ഫോടകവസ്തുവാണ് ഒരു മൈനിൽ ഉപയോഗിക്കുന്നത്. പ്രധാനമായും ശത്രു സൈന്യത്തിന്റെ വേഗത്തിലുള്ള നീക്കങ്ങൾക്ക് തടയിടാൻ ഈ ആയുധങ്ങളാൽ കഴിയും.


ബട്ടർഫ്‌ളൈ മൈനുകളാൽ കൂടുതൽ അപകടം സംഭവിക്കുന്നത് കുട്ടികൾക്കാണ്. മൈനുകളുടെ ആകൃതിയും തിളക്കമുള്ള നിറവും കാരണം കളിപ്പാട്ടമെന്ന് കരുതി കുട്ടികൾ ചെന്നെടുക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. ഒരു കളിപ്പാട്ടം പോലെ ബോധപൂർവ്വം മൈനുകൾ രൂപകൽപ്പന ചെയ്തതാണെന്നും ആക്ഷേപമുണ്ട്. സോവിയറ്റ് അഫ്ഗാൻ സംഘർഷ സമയത്താണ് ബട്ടർഫ്‌ളൈ മൈനുകൾ മുൻപ് ഉപയോഗിച്ചിട്ടുള്ളത്. 30,000ത്തിലധികം അഫ്ഗാനികൾ ഈ മൈനുകളാൽ മരണപ്പെട്ടുവെന്ന് കണക്കാക്കുന്നു.

1997ലെ ഒട്ടാവ ഉടമ്പടി പ്രകാരം ബട്ടർഫ്‌ളൈ മൈനുകൾ ഉൾപ്പടെയുള്ള ക്ലസ്റ്റർ കുഴി ബോംബുകൾ അന്താരാഷ്ട്രതലത്തിൽ നിരോധിച്ചിട്ടുണ്ട്. 164 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവച്ചുവെങ്കിലും റഷ്യയും യുക്രെയിനും ഒപ്പുവച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINE, BUTTERFLY MINE, TOYS, ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.