ന്യൂഡൽഹി: ആർ.ജെ.ഡിക്ക് കൂടുതൽ മന്ത്രിമാരെ നൽകിയെങ്കിലും നിർണ്ണായകമായ ആഭ്യന്തര വകുപ്പ് സ്വയം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ ബീഹാർ മന്ത്രിസഭ വികസിപ്പിച്ചു. ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് ആരോഗ്യം, റോഡ് നിർമ്മാണം, നഗരവികസനം,ഗ്രാമീണ വകുപ്പുകളുടെ ചുമതലയാണുള്ളത്. സഹോദരൻ തേജ് പ്രതാപ് യാദവിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വകുപ്പുകളും നൽകി. ജെ.ഡി.യു നേതാവ് വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത 31 മന്ത്രിമാരിൽ 16 പേർ ആർ.ജെ.ഡിയിൽ നിന്നാണ്. നിതീഷിന്റെ ജെ.ഡി.യുവിന് 11 പേരുണ്ട്. കോൺഗ്രസിൽ നിന്ന് അഫാഖ് ആലം, മുരാരി ലാൽ ഗൗതം, ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ സന്തോഷ് സുമൻ, ഏക സ്വതന്ത്ര എം.എൽ.എ സുമിത് കുമാർ സിംഗ് തുടങ്ങിയവരെയും ഉൾപ്പെടുത്തി.
ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാർ വരെയാകാം.
എൻ.ഡി.എ വിട്ട് മഹാഗഡ്
ബന്ധനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച നിതീഷ് ആഗസ്റ്റ് 10 ന് തേജസ്വി യാദവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആഗസ്റ്റ് 24നാണ് വിശ്വാസ വോട്ടെടുപ്പ്. അതിനിടെ ബി.ജെ.പി സംസ്ഥാനത്ത് നിർണായക യോഗം വിളിച്ചിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |