ന്യൂഡൽഹി: സോളാർ പീഡനക്കേസ് പരാതിയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്‌തു. ആറു ദിവസം മുൻപ് ഡൽഹി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. എന്നാൽ തിരക്കുകളിലായതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഡൽഹിയിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യലിനെക്കുറിച്ച് വേണുഗോപാൽ പ്രതികരിച്ചിട്ടില്ല.
മുൻ മന്ത്രി എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ ടൂറിസം പദ്ധതിയുടെ ചർച്ചയ്‌ക്കായി ചെന്നപ്പോൾ വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |