ന്യൂഡൽഹി:സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയുടെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിശദമായി വാദം കേൾക്കേണ്ട കേസാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സെപ്തം. 8 ന് പരിഗണിക്കും.
സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും ഹൈക്കോടതിജഡ്ജി തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് ബത്തേരി രൂപതയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു സിംഗ് ബോധിപ്പിച്ചു. ഹൈക്കോടതി ജഡ്ജിയുടെ നടപടികൾക്കെതിരെ പരാമർശമുള്ളതിനാൽ ഹർജിയിൽ നോട്ടീസ് പോലും അയക്കരുതെന്നായിരുന്നു കേസിലെ പരാതിക്കാരനായ ജോഷി വർഗീസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തു രാജും അഭിഭാഷകൻ പി. എസ് സുധീറും ആവശ്യപ്പെട്ടത്. ബത്തേരി രൂപതയ്ക്ക് വേണ്ടി അഭിഭാഷകൻ റോമി ചാക്കോയും ഹാജരായി. കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ഷൈൻ വർഗീസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി.ഗിരിയും അഭിഭാഷകൻ രാകേന്ദ് ബസന്തും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാറും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |