കൊച്ചി: എറണാകുളം ചിലവന്നൂർ സൗന്ദര്യക്കാഴ്ചയ്ക്കൊപ്പം നാവിൽ സ്വാദൂറും മീൻരുചിയുടെ കാഴ്ചകൂടി സമ്മാനിക്കുന്നു. ബണ്ട് റോഡിലൂടെയുള്ള യാത്രയിൽ സമീപത്തെ കടകളിൽ വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ കുട്ടകളിൽ വില്പനയ്ക്കായി നിരത്തിയിരിക്കുന്നത് കാണാം. ആദ്യമായി ഇവിടെ ഉണക്കമീൻ കച്ചവടം തുടങ്ങിയ 72 വയസായ ലക്ഷ്മിയമ്മയാണ്.
ചമ്പക്കര മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മത്സ്യം വൃത്തിയായി ഒരുക്കിയ ശേഷം ഉപ്പിൽ മുക്കി കയറ്റ് പായയിൽ ഇട്ട് ഉണക്കിയെടുക്കുന്നു. സൂചിക്കൊഴുവ, നന്ദൻ, ചെമ്മീൻ, പല്ലിമീൻ, കുട്ടൻ, കടവരാൽ, നങ്ക്, സ്രാവ്, മുള്ളൻ ഇങ്ങനെ നീളുന്നു മീനുകൾ. നിരവധി ആളുകളാണ് ഇവിടെ നിന്ന് ഉപ്പ്മീൻ വാങ്ങാനെത്തുന്നത്. വിദേശത്തുള്ളവർക്ക് അയക്കുന്നതിനായി വാങ്ങാനെത്തുന്നവരും നിരവധിയാണ്.
കൊവിഡ് സമയത്ത് പച്ചമീൻ ലഭ്യതകുറഞ്ഞതിനാൽ ഉണക്കമീൻ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയിരുന്നു. റോഡരികിൽ കയറ്റ് പായയിൽ ഭംഗിയായി ഉണക്കാനിട്ടിരിക്കുന്ന മീനുകൾ ചിലവന്നൂരിലെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് ഒരു കൗതുകക്കാഴ്ചയാണ്. മീൻ കൊത്താനെത്തുന്ന കാക്കകളെയും കൊക്കിനെയും അകറ്റാനായി കറുത്ത തുണികൾ കെട്ടുകയാണ് ചെയ്യുന്നത്. മീനുകൾ പായിൽ ഉണക്കാനായി നിരത്തിയിരിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |