പാലക്കാട്: വാളയാറിൽ മലയാളി വിദ്യാർത്ഥികളെ ബസ് തടഞ്ഞ് ഒരു സംഘം മർദിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തു നിന്നുള്ളവർ ഇടപെട്ടുവെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി തന്നെയാണ് ബസിന്റെ വാതിൽ അക്രമികൾക്കായി തുറന്നുകൊടുത്തത്. ബസ് വരുന്ന വിവരം വിദ്യാർത്ഥികൾ മുൻകൂട്ടി അറിയിക്കുകയായിരുന്നു. പതിനഞ്ചോളം യുവാക്കളാണ് ബസിനുള്ളിൽ കയറി അസഭ്യം പറഞ്ഞ് മർദിച്ചത്. സംഭവത്തിൽ വാളയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |