ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന്റെ ആഭ്യന്തര അറൈവൽ ലോഞ്ചിൽ കണക്ഷൻ ഫ്ളൈറ്റിന് കാത്തിരിക്കുന്ന യാത്രക്കാർക്ക് വിശ്രമത്തിന് പുതിയ വഴി. ദീർഘദൂര യാത്രയുടെ ക്ഷീണം മാറ്റാൻ ഉറങ്ങി വിശ്രമിക്കാൻ 'സ്ളീപ്സോ' എന്ന് പേരിട്ടിരിക്കുന്ന നാല് കട്ടിൽ വലിപ്പമുള്ള ക്യാപ്‌സ്യൂളുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെറിയ വിശ്രമത്തിന് യോജിച്ച രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. മണിക്കൂർ അടിസ്ഥാനത്തിലാണ് സേവനം ലഭ്യമാവുക. ഓരോ പോഡിലും വെളിച്ചം, ചാർജിംഗ് സ്റ്റേഷൻ, യു.എസ്.ബി കേബിൾ, പെട്ടികൾ വയ്ക്കാനുള്ള സ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നല്ല സുഖപ്രദമായ കിടക്കയും ശീതീകരിച്ച അന്തരീക്ഷവും ഒരു ഹോട്ടലിന്റെ പ്രതീതി തന്നെയാണ് സൃഷ്ടിക്കുന്നത്. ഓരോ ക്യാപ്‌സ്യൂളിലും ഒരാൾക്കും 12 വയസിൽ താഴെയുള്ള ഒരു കുട്ടിക്കും കഴിയാനാവും. ഇടയ്ക്കിടെ ക് യാത്ര ചെയ്യുന്നവർക്ക് വിശ്രമം വളരെയധികം ആവശ്യമാണ്. എന്നാൽ, സമയം കുറവായതിനാൽ നല്ലൊരു ഹോട്ടൽ കണ്ടെത്തി സഞ്ചരിച്ചെത്തുന്നത് എളുപ്പമായെന്ന് വരില്ല. പോഡിന്റെ സേവനം ലഭ്യമാവുന്നതോടെ സമയം ലാഭിക്കാനും സുരക്ഷിതമായി ഉറങ്ങാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |