കോട്ടയം . മുളയെടുക്കാൻ ആളില്ലാത്തതിനാൽ, നട്ടുപ്പിടിപ്പിച്ച മുളകൾ ഉണങ്ങി നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. തോട്ടയ്ക്കാട്, പാമ്പാടി, കുറ്റിക്കൽ, പുതുപ്പള്ളി തുടങ്ങിയ മേഖലകളിൽ മുള കൃഷി വ്യാപകമായിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് മുളയ്ക്ക് ആവശ്യക്കാരില്ലാതായത്. പേപ്പർ ഉത്പാദനത്തിനാണ് പ്രധാനമായും മുള ഉപയോഗിച്ചിരുന്നത്. കൂടാതെ, നിർമ്മാണ മേഖലയിൽ പരമ്പരാഗതമായി മുളയാണ് ഉപയോഗിച്ചിരുന്നത്. കെട്ടിട നിർമ്മാണത്തിൽ വാർക്കയ്ക്കായുള്ള മുട്ടായി ഉപയോഗിച്ചിരുന്നത് മുളയാണ്. ഒരു കാലത്ത് മുള കൃഷി വരുമാന മാർഗവുമായിരുന്നു. നിർമ്മാണ മേഖലയിൽ ഇരുമ്പ് ഉപയോഗിച്ചുള്ള മുട്ടുകൾ വ്യാപകമായതോടെ മുളയ്ക്ക് ഡിമാൻഡ് കുറഞ്ഞു. നിലവിൽ വാഴകർഷകരും മറ്റും താങ്ങായി ഉപയോഗിക്കുന്നതിനാണ് മുളയെടുക്കുന്നത്. ഒരു മുളയ്ക്ക് 150 രൂപയായിരുന്നു വില. പുരയിടങ്ങളിലും തോട്ടങ്ങളിലും തോടുകളുടെ അതിരുകളിലും നടുന്നതിനാൽ കാറ്റിനെ തടഞ്ഞു നിറുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മുളകൾ സഹായകമായിരുന്നു.
പദ്ധതികളുണ്ട് പക്ഷെ.
ബാംബൂ പ്രോഡക്ടുകളെ പ്രോത്സാഹിപ്പിക്കാൻ കേരള ഫോറസ്‌ററ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബാംബൂ പ്രോഡക്ടുകളുടെ ഉല്പാദനത്തിനും വിപണനത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്.
മുളകർഷകനായ എബിൻ സൗത്ത് പാമ്പാടി പറയുന്നു.
വെള്ളൂർ പേപ്പർ മില്ല് വീണ്ടും പുനരാരംഭിച്ചെങ്കിലും കർഷകരിൽ നിന്ന് മുള സംഭരിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |