തൃശൂർ: കാലാവസ്ഥ തരം പോലെ നിറം മാറുന്ന കേരളത്തിൽ പൂക്കൃഷി വേരുറയ്ക്കാതായതോടെ ഈ ഓണത്തിനും നമ്മുടെ മുറ്റത്ത് 'മറുനാടൻ" പൂക്കളമൊരുങ്ങും. പത്തുകോടിയോളം രൂപയുടെ പൂക്കളാണ് ഇതിനായി അതിർത്തി കടന്നെത്തുന്നത്.
കഴിഞ്ഞവർഷങ്ങളിൽ പ്രളയവും കൊവിഡും മങ്ങലേൽപ്പിച്ച ഓണാഘോഷം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് നാട്. വിദ്യാലയങ്ങളിലും ഓഫീസുകളിലും വൻകിട, ചെറുകിട വാണിജ്യസ്ഥാപനങ്ങളിലും വിപുലമായ പൂക്കളമത്സരങ്ങളും ആഘോഷങ്ങളുമാണ് സംഘടിപ്പിക്കുന്നത്. പൂവില്പന റെക്കാഡാകുമെന്നാണ് വിലയിരുത്തൽ.
മധുര, ഡിണ്ടിഗൽ, ബോഡിനായ്ക്കന്നൂർ, തോവാള, ഗുണ്ടൽപ്പേട്ട്, നഞ്ചൻകോട്, മൈസൂരു, ബംഗളൂരു, ഭീമൻപേട്ട്, ബർഗി, ഹോസൂർ, സേലം, ഊട്ടി, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, നിലക്കോട്ട എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ പൂ എത്തുന്നത്. പൂക്കൾക്കൊപ്പം, ടീമുകൾക്ക് മികച്ച ഡിസൈനും എത്തിക്കാൻ ഇടനിലക്കാരുമുണ്ട്.
തിരുവനന്തപുരവും തൃശൂരുമാണ് ഏറ്റവും കൂടുതൽ പൂക്കളെത്തുന്ന ജില്ലകൾ. അത്തത്തിന് തൃശൂരിലും ഉത്രാടത്തിന് തിരുവനന്തപുരത്തും എറണാകുളത്തും പൂക്കളമത്സരങ്ങൾ ഏറും.
കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ആവശ്യക്കാരുണ്ട്. വെള്ളജമന്തിക്കാണ് വിലയേറെ- കിലോഗ്രാമിന് 500 രൂപ. ചെണ്ടുമല്ലിക്കും വാടാമല്ലിക്കും കിലോയ്ക്ക് 200 - 300 രൂപയുണ്ട്.
രോഗങ്ങളെ ചെറുക്കുന്ന ചെണ്ടുമല്ലി അടക്കമുള്ള ഇനങ്ങൾ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം പൂക്കൃഷിയെ ബാധിക്കുന്നുണ്ട്.
- ഡോ. യു. ശ്രീലത,
വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ഫ്ളോറികൾച്ചർ വിഭാഗം മേധാവി
കേരളത്തിലെ പൂവിപണി
(ആൾ കേരള ഫ്ളവർ മർച്ച്ന്റ് അസോസിയേഷന്റെ കണക്ക്)
അത്തത്തിന് എത്തുന്ന
മറുനാടൻപൂക്കൾ: 300-400 ടൺ,
വിറ്റുവരവ്: 12 കോടി രൂപ
ഉത്രാടത്തിന് : 800-1000 ടൺ,
വിറ്റുവരവ്: 34 കോടി
മഴ പണിയാകുമോ?
കർണാടകയിലും തമിഴ്‌നാട്ടിലും മഴ പെയ്താൽ പൂ വില കുതിച്ചുയരും. നനഞ്ഞ പൂവ് പെട്ടെന്ന് ചീയുന്നതിനാൽ ഡിമാൻഡ് കൂടും. ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലും വിലയെ ബാധിക്കും.
പോംവഴികൾ:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |