SignIn
Kerala Kaumudi Online
Friday, 26 April 2024 4.39 PM IST

ഏഴ് മാസം, കടിച്ചത് 7,000 പേരെ കടിക്കാൻ ഒരുമ്പെട്ട് തെരുവുനായ്ക്കൾ

ffffff

മലപ്പുറം: ജനുവരി മുതൽ ജൂലായ് വരെയുള്ള ഏഴ് മാസത്തിനിടെ ഏഴായിരത്തിലധികം പേർക്കാണ് ജില്ലയിൽ തെരുവുനായകളുടെ ആക്രമണമേറ്റത്. കവലകളിലും റോഡുകളിലും മനുഷ്യജീവന് ഭീഷണിയാവുന്ന തരത്തിൽ തെരുവുനായകൾ തമ്പടിക്കുന്ന സ്ഥിതി രൂക്ഷമാകുകയാണ്. നായകൾക്ക് പേവിഷ ബാധയുണ്ടോ എന്നത് വേഗത്തിൽ തിരിച്ചറിയാൻ പറ്റാത്തതിനാൽ നായ ചെറിയ രീതിയിൽ ആക്രമിച്ചാലും വാക്സിൻ എടുക്കേണ്ട സ്ഥിതിയാണ്. കടിയേറ്റതിനേക്കാൾ കൂടുതൽ നായ ശരീരത്തിൽ മാന്തിയതും നക്കിയതുമായ സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടിയേൽക്കേണ്ടി വന്നവരും എണ്ണത്തിൽ കുറവല്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വീടുകളിലും ഫാമുകളിലുമായി വളർത്തുന്ന കോഴികളെയും തെരുവുനായകൾ ആക്രമിക്കുന്നുണ്ട്. തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി കോഴിഫാമുകൾ നിറുത്തേണ്ടി വന്നവരും ജില്ലയിൽ ധാരാളമാണ്. വണ്ടൂർ, അരീക്കോട്, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ രാത്രിയും പകലും തെരുവുനായകളുടെ സംഗമസ്ഥലമാണ്. അരീക്കോട് താഴത്തങ്ങാടി-മാതക്കോട് ഭാഗങ്ങളിലുള്ള മൂന്ന് പേർക്ക് ഏപ്രിലിൽ നായയുടെ കടിയേറ്റിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നായകൾ തമ്പടിക്കുന്നതിനാൽ യാത്രക്കാ‌രും വലിയ പ്രതിസന്ധിയിലാണ്. കുടുംബശ്രീ മുഖേന തെരുവ്നായകളെ വന്ധ്യംകരിക്കുന്നത് തടയണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെ മാസങ്ങളായി ജില്ലയിൽ എ.ബി.സി( അനിമൽ ബർത്ത് കൺട്രോൾ)​ പദ്ധതി മുടങ്ങിക്കിടക്കുകയാണ്.

വട്ടം ചാടിയാലും കുഴപ്പമാണ് നായ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ എടവണ്ണപ്പാറയിൽ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ബൈക്ക് യാത്രക്കാരെയാണ് നായ കൂടുതൽ അപകടത്തിലാക്കുന്നത്. സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്ന നായകളും പൂച്ചകളുമെല്ലാം അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. വാക്സിനെടുക്കാൻ താമസിക്കരുത് നായയുടെ കടിയേറ്റാൽ 72 മണിക്കൂറിനകം വാക്സിനെടുക്കണം. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറുകളിലും വാക്സിനെടുക്കാനുള്ള സൗകര്യമുണ്ട്. നായക്ക് പേവിഷ ബാധയുണ്ടെങ്കിൽ വാക്സിൻ എടുക്കാൻ താമസിക്കുന്നത് ഫലം ചെയ്യാൻ ബുദ്ധിമുട്ടായേക്കാം. തലച്ചോറിലേക്ക് പെട്ടെന്ന് വിഷമേൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കടിയേറ്റാലും വാക്സിൻ ഫലിക്കണമെന്നില്ല. വീട്ടിൽ നായകളെ വളർത്തുന്നവർ പ്രതിരോധത്തിനായി വാക്സിനെടുക്കുന്നത് നല്ലതാണ്. ജനുവരി മുതൽ ജൂലൈ വരെ നായയുടെ ആക്രമണമേറ്റവർ - 7,284 ഇതുവരെ വന്ധ്യംകരിച്ചത് -3,307

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, STREET DOGS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.