കൊച്ചി: വിവാദങ്ങൾക്ക് വിരാമമിട്ട് വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. ഇൻകെലും സ്‌കൂൾ പി.ടി.എയും തമ്മിലുള്ള തർക്കങ്ങൾമൂലമായിരുന്നു പണി പൂർത്തിയാക്കി ആറ് മാസം പിന്നിട്ടിട്ടും ഉദ്ഘാടനം വൈകിയത്. വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സ്കൂൾ അധകൃതർ താക്കോൽ ഏറ്റുവാങ്ങി.
ഇന്നലെ രാവിലെ 9.30ന് ഉമ തോമസ് എം.എൽ.എ സ്‌കൂളിലെത്തി പ്രോജക്ട് മാനേജർ ശരത് ഗോപാൽ, ഉപകരാറുകാർ, പി.ടി.എ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. 2022 മാർച്ചിൽ പണി പൂർത്തീകരിച്ച കെട്ടിടം തൃക്കാക്കര തിരഞ്ഞെടുപ്പിനേത്തുടർന്നാണ് ഉദ്ഘാടനം വൈകിയത്. ആകെയുള്ള 16 മുറികളിൽ എട്ടെണ്ണം ക്ലാസ് മുറികളാണ്. സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, ലാബുകൾ എന്നിവയാണ് മറ്റ് റൂമുകൾ. 240ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്‌കൂൾ തുറക്കാനായതിലും മറ്റ് പ്രശ്‌നങ്ങൾ രമ്യമായി അവസാനിച്ചതിലും സന്തോഷം.
മനീഷ. പി.വി
പ്രിൻസിപ്പൽ ഇൻചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |