തൃശൂർ: വീണ്ടും മിന്നൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സീൽ ചെയ്തിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് സെക്രട്ടറിയുടെ മുറി തുറന്ന് ഫയലുകൾ പരിശോധിച്ചു. കമ്പ്യൂട്ടറും അനുബന്ധ ഫയലും പരിശോധിച്ചു. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌കുകൾ കസ്റ്റഡിയിലെടുത്തു. എന്നാൽ റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച രാവിലെ പത്തോടെ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പത്ത് പേരാണ് കരുവന്നൂർ ബാങ്കിന്റെ ഹെഡ് ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്. വൈകിട്ടും പരിശോധന തുടരുകയാണ്. കഴിഞ്ഞ തവണ 20 മണിക്കൂറാണ് കരുവന്നൂരിൽ ഇ.ഡി പരിശോധന നടത്തിയത്. ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് പണമില്ലാതെ വൃദ്ധ മരിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടികൾ കടുപ്പിച്ചത്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആരായുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |