ന്യൂഡൽഹി: സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസ് ആയി യു.യു ലളിത് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
74 ദിവസം മാത്രമാണ് ജസ്റ്റിസ് യു.യു. ലളിത് ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകുക. അഭിഭാഷകനായിരിക്കേ, നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ്.
അഞ്ചംഗ സ്ഥിരം ഭരണഘടനാ ബെഞ്ചിന്റെ പ്രവർത്തനം, അടിയന്തരമായി ലിസ്റ്റിംഗ് ആവശ്യമായ കേസുകൾ എല്ലാ ബെഞ്ചുകൾക്ക് മുമ്പാകെയും പരാമർശിക്കുന്നതിനുള്ള സൗകര്യം, മൂന്നംഗ ബെഞ്ചുകൾക്ക് വിടുന്ന കേസുകളുടെ വാദം വേഗത്തിലാക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |