കോട്ടയം. ക്ഷീരമേഖലയിലെ ചെറുകിട കർഷകരെ പ്രതിസന്ധിയിലാഴ്ത്തി കാലിത്തീറ്റ വിലയിൽ വീണ്ടും വർദ്ധന. പശു, ആട് എന്നിവ വളർത്തി ആദായം ഉണ്ടാക്കുന്നവർ ഒരു കാലത്ത് ഏറെയുണ്ടായിരുന്നു. ഇവരിൽ തന്നെ കൂടുതൽ ലാഭകരമായ പോത്ത്, എരുമ വളർത്തലിലേയ്ക്ക് ചില കർഷകരെങ്കിലും മാറിയിരുന്നു. എന്നാൽ അതിൽ നിന്നും കർഷകർ പിൻവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാലിത്തീറ്റ വില വർദ്ധന മൂലം പുതിയതായി ആരും ഈ രംഗത്തേക്ക് വരാതായി.
തമിഴ്‌നാട്ടിൽ നിന്നാണ് കാലിത്തീറ്റകൾ കൂടുതൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 300 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. കെ.എസ് കാലിത്തീറ്റ 50 കിലോയുടെ ചാക്കിന് 1525 രൂപയാണ് നിലവിൽ വില. കേരള ഫീഡ്‌സ് 1360 രൂപ, അമുൽ 1500 രൂപ, ഉഴുന്ന് ഉമി 1200 രൂപ, ഗോതമ്പ് ഉമി 1280 രൂപ, അവിൽ തവിട് 40 കിലോയുടെ ചാക്കിന് 740 രൂപ എന്നിങ്ങനെയാണ് വില. ഒരു കിലോ കടല പിണ്ണാക്കിന് 60 രൂപയും പരുത്തി പിണ്ണാക്കിന് 45 രൂപയും എള്ള് പിണ്ണാക്കിന് 42 രൂപയുമായി. 20 രൂപയാണ് ഇവയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. 25 കിലോ കച്ചിയ്ക്ക് 350 രൂപയാണ്. പുല്ലിന് ക്ഷാമം നേരിടുമ്പോൾ മറ്റിടങ്ങളിൽ നിന്ന് പുല്ല് എത്തിക്കുന്നതിന് 1000 രൂപയോളം വാഹന കൂലിയായി വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |