കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം രണ്ടുവർഷത്തെ താഴ്ചയിലെത്തി. തുടർച്ചയായ മൂന്നാം ആഴ്ചയിലും കൂപ്പുകുത്തിയ ശേഖരം ആഗസ്‌റ്റ് 19ന് സമാപിച്ചവാരത്തിൽ 668.7 കോടി ഡോളർ ഇടിഞ്ഞ് 56,405.3 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ജൂലായ്ക്കുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്.
നടപ്പു സാമ്പത്തികവർഷം (2022-23) ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 4,330 കോടി ഡോളറും 2022 ജനുവരി മുതൽ ഇതുവരെ ഇടിവ് 5,280 കോടി ഡോളറുമാണ്. ഇക്കാലയളവിൽ വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 7,180 കോടി ഡോളർ ഇടിഞ്ഞ് 50,100 കോടി ഡോളറുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |