തൊടുപുഴ: കുടയത്തൂരിൽ ദുരന്തത്തിലകപ്പെട്ട സോമന്റെയും ഭാര്യ ഷിജിയുടെയും മൃതദേഹം കണ്ടെടുത്തത് ഇടുക്കി കെ- 9 ഡോഗ് സ്ക്വാഡിലെ നായ്ക്കളായ ഏഞ്ചലും ഡോണയും. രാവിലെ 10 വരെ മണ്ണ്മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് ഏഞ്ചലിനെയും ഡോണയെയും രംഗത്തിറക്കിയത്. ചെളിയിൽ കഷ്ടപ്പെട്ടാണെങ്കിലും 10 മിനിട്ടിനുള്ളിൽ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ മിടുക്കരായ കഡാവർ വിഭാഗത്തിൽപ്പെട്ടതാണ് ബൽജിയം മാൽനോയിസ് ഇനത്തിൽപ്പെട്ട എയ്ഞ്ചൽ. ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണ പെട്ടിമുടിയിലും കൊക്കയാറിലും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് തീവ്രമഴ
ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള 24 മണിക്കൂറിൽ തീവ്രമഴയാണ് കുടയത്തൂർ മേഖലയിൽ പെയ്തതത്. ദുരന്തഭൂമി ഉൾപ്പെടുന്ന കുളമാവിലെ മഴമാപിനിയിൽ 146.2 മില്ലി മീറ്രർ മഴയാണ് പെയ്തത്. ഞായറാഴ്ച രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ രണ്ടര വരെയാണ് ശക്തമായ മഴ പെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |