പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ 13 ഇടങ്ങളിൽ നേരിയ തോതിൽ ചോർച്ച കണ്ടെത്തി. മഴ ഇല്ലാതിരുന്ന സമയത്ത് ശ്രീകോവിലിന് മുകളിലേക്ക് വെള്ളം സ്പ്രേ ചെയ്തായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയിൽ കോടിക്കഴുക്കോലിന് സമീപമാണ് ചോർച്ച കണ്ടെത്തിയിരുന്നത്.
സ്വർണപ്പാളികൾക്ക് അടിയിലെ ചെമ്പ് തകിടുകൾ ഉറപ്പിച്ച സിലിക്കൺ ഉരുകിമാറിയ നിലയിലാണ്. ഇതുവഴിയാണ് വെള്ളം ഇറങ്ങിയത്. സിലിക്കൺ മാറ്റുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. ആണികളിൽ തുരുമ്പിച്ചവ ഇന്ന് മാറ്റും. ഒരു ഇഞ്ചിന്റെ ആണികളാണ് ഉറപ്പിച്ചിരുന്നത്. ഒന്നര ഇഞ്ചിന്റേത് പകരം ഉപയോഗിക്കും. തുടർന്ന് സിലിക്കൺ ഉരുക്കി ഒഴിക്കും. സ്വർണപ്പാളികൾ ഇളക്കാതെ തന്നെ സിലിക്കൺ ചേർത്ത് ഉറപ്പിക്കാൻ കഴിയും. പി.പി.അനന്തനാചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണം നടത്തുന്നത്.
തിരുവാഭരണം കമ്മിഷണർ ജി.ബൈജു, ചീഫ് എൻജിനിയർ ആർ. അജിത്കുമാർ, വിജിലൻസ് എസ്. പി സുബ്രഹ്മണ്യം, എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, എക്സിക്യുട്ടീവ് എൻജിനിയർ രഞ്ജിത്ത് ശേഖർ, ഹൈക്കോടതി നിരീക്ഷകൻ എ.എസ്.പി. കുറുപ്പ് എന്നിവർ മേൽനോട്ടം വഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |