നാദാപുരം: കോളേജ് ഹോസ്റ്റലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച 18 വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് മലബാർ വിമൻസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനികളായ ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കാലത്ത് പൊറാട്ടയും കടലക്കറിയും കഴിച്ച മൂന്ന് കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു. പിന്നാലെ കൂടുതൽ പേർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴിയെടുത്തു. അൽഖ,ഹരിത,മുസ്ഫില,അനുശ്രീ മൃതുവന,അജിഷ,അൻഷിഫ ,മുഹ്സിന,നിധിന,റോസ്മിൻ,അമൃത,ഷിൽപ,ഗീത,ശ്യാമിലി,ജർഷാന,മുബഷിറ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ആറുമാസത്തെ സ്കിൽ ഡവലപ്മെന്റ് കോഴ്സിന് പഠിക്കുന്ന വിവിധ ജില്ലകളിലെ കുട്ടികളാണ് ഇവർ.
പൊറോട്ട പുറമെ നിന്ന് എത്തിക്കുകയും കടലക്കറി ഹോസ്റ്റലിൽ പാകം ചെയ്യുകയുമായിരുന്നു. ഹോസ്റ്റലിലെ പമ്പിംഗ് തകരാറിലായതിനാൽ ടാങ്കർ ലോറികളിലാണ് കുടിവെള്ളം എത്തിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് നൽകുന്ന ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |