പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന അമലപോളിന്റെ പരാതിയിൽ മുൻ കാമുകൻ ഭവ്‌നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നു.അമലയും ദവ്‌നിന്ദറും ചേർന്ന് സിനിമ ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനം നടത്തിയിരുന്നു. ഇതിലൂടെ തന്റെ ഫണ്ടും സ്വത്തുക്കളും ദുരുപയോഗം ചെയ്തുവെന്നാണ് അമലയുടെ പരാതി.നാലു വർഷം നീണ്ട പ്രണയത്തിനുശേഷംതമിഴ് സംവിധായകൻ എ.എൽ വിജയ് യെ വിവാഹം കഴിച്ച അമല പിന്നീട് ബന്ധം വേർപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |