SignIn
Kerala Kaumudi Online
Saturday, 27 April 2024 4.14 AM IST

ഹോംഗ്കോംഗിനെ തരിപ്പണമാക്കി പാകിസ്ഥാൻ സൂപ്പർ ഫോറിൽ

pakisthan

ഇന്ത്യ -പാക് പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങി

ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ഹോംഗ്കോംഗിനെതിരെ 155 റൺസിന് തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടിക്കിറങ്ങിയ ഹോംഗ്കോംഗ് 10.4 ഓവറിൽ 38 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തോൽവിയോടെ ഹോംഗ്കോംഗ് പുറത്തായി. ഇതോടെ നാളെ സൂപ്പർ ഫോറിൽ ഇന്ത്യ -പാക പോരാട്ടത്തിന് കളമൊരുങ്ങി.

റൺസടിസ്ഥാനത്തിൽ ട്വന്റി-20യിൽ പാകിസ്ഥാന്റ ഏറ്റവും വലിയ വിജയമാണിത്. ഹോംഗ്കോംഗിന്റെ ഈ ഫോർമാറ്റിലെ ഏറ്രവും ചെറിയ ടോട്ടലും ഈ മത്സരത്തിലേതാണ്.

പാകിസ്ഥാനായി ഷദാബ് ഖാൻ 2.4ഓവറിൽ 8 റൺസ് നൽകി നാല് വിക്കറ്റ് നേടി. മൊഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഹോംഗ്കോംഗ് ബാറ്റർമാരിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. എക്സ്ട്രായായി പത്ത് റൺസ് കിട്ടിയില്ലായിരുന്നെങ്കിൽ അവരുടെ പതനത്തിന്റെ ആഴം വീണ്ടും വർദ്ധിച്ചേനെ. 8 റൺസെടുത്ത ക്യാപ്ടൻ നിസാഖത്ത് ഖാനാണ് അവരുടെ ടോപ്‌ സ്കോറർ.

നേരത്തേ പുറത്താകാതെ 6 ഫോറും 1 സിക്സും ഉൾപ്പെടെ 57 പന്തിൽ 78 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 41 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 53 റൺസ് നേടി ഫഖർ സമാനും മികച്ച പ്രകടനം പുറത്തെടുത്തു. ഖുൽദിഷ് ഷാ 5 സിക്സുൾപ്പെടെ 15 പന്തിൽ 35 റൺസുമായി കത്തിക്കയറി.
സൂപ്പർ ഫോറിൽ ഇന്ന്
ശ്രീലങ്കയും - അഫ്ഗാനിസ്ഥാൻ

(രാത്രി 7.30 മുതൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PAKISTHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.