തിരുവനന്തപുരം: പൂക്കൾക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിൽ ഈ ഓണക്കാലത്ത് പൂക്കാലമൊരുക്കിയിരിക്കുകയാണ് കാട്ടാക്കട ഗ്രാമം. ഓണനാളുകളിൽ പരക്കം പാഞ്ഞ് ഇരട്ടിവില കൊടുത്ത് തലസ്ഥാനം ഇനി പൂക്കൾ വാങ്ങേണ്ട.
പൂക്കൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനായി "നമ്മുടെ പൂക്കൾ നമ്മുടെ ഓണം" എന്ന പേരിൽ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷിന്റെ നേതൃത്വത്തിൽ തുടക്കമിട്ടത് പൂവിപണിയിലെ വിപ്ലവത്തിനാണ്. കാട്ടാക്കട മണ്ഡലത്തിലെ 5 പഞ്ചായത്തുകളിലായി 25 ഏക്കറോളം ഭൂമിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ജമന്തി പൂക്കൃഷി വിജയിച്ചതോടെ വർഷത്തിലുടനീളം എല്ലാ പൂക്കളും കൃഷി ചെയ്യാനൊരുങ്ങുകയാണ് അധികൃതർ.
ഓണസീസൺ കഴിഞ്ഞാൽ കുറ്രിമുല്ല, പിച്ചി, വാടാമുല്ല, ഹാര ജമന്തി, റോസ, അരളി ഉൾപ്പെടെയുളള എല്ലാ പൂക്കളുടെയും കൃഷി തുടങ്ങും. കുടുംബശ്രീ യൂണിറ്റുകൾ, ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങൾ,സ്വകാര്യ വ്യക്തികൾ, തൊഴിലുറപ്പ് ജീവനക്കാർ, സ്‌കൂളുകൾ, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. നിലവിൽ പഞ്ചായത്ത് മേളകളിലൂടെയാണ് വിപണനം നടത്തുന്നതെങ്കിലും വരും ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ നേരിട്ട് പൂക്കൾ എത്തിച്ച് വിൽക്കും. തുടങ്ങിയ എല്ലാപൂക്കളും വിപുലമായി കൃഷി ചെയ്യും. ജില്ലയിലെ എല്ലാ ആവശ്യങ്ങൾക്കുമുള്ള പൂക്കൾ ഉത്‌പാദിപ്പിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |