SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 AM IST

കാലിക്കറ്റിൽ ലാൻ സ്ഥാപിച്ചതിൽ ക്രമക്കേട് : ഇൻസ്ട്രുമെന്റേഷൻ എൻജിനീയർക്ക് 27.42 ലക്ഷം രൂപ പിഴ

gg

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ലാൻ സ്ഥാപിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ മുഹമ്മദ് സാജിദിനെ ജൂനിയർ എ‍ൻജിനീയറാക്കി തരംതാഴ്ത്താനും 27,4​2,000 രൂപ പിഴ ഈടാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പ്രത്യേക അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. പർച്ചേയ്സ് വിഭാഗത്തിന്റെ നടപടിക്രമങ്ങളിലാണ് വീഴ്ച്ചയുണ്ടായതെന്നും ഇത് എൻജിനീയറുടെ മേൽകെട്ടിവച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണെന്നും ആരോപിച്ച് സിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് തീരുമാനത്തോട് വിയോജിച്ചു.

മലയാളം ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ സിൻഡിക്കേറ്റിൽ അതുമായി ബന്ധപ്പെട്ട അജൻഡ പരിഗണിച്ചില്ല. തൃശൂർ ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന ഡ്രാമ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ സുനിൽകുമാർ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയതായി ആഭ്യന്തര അന്വേഷണ കമ്മിറ്റി കണ്ടെത്തി. ബിരുദ സീറ്റുകൾ വർദ്ധിപ്പിച്ചതിൽ അറബിക് കോളേജുകളെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയും യോഗത്തിൽ വിവാദമുണ്ടായി. 2021-22, 2022-23 അക്കാദമിക വർഷത്തിൽ ബിരുദ സീറ്റ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ അറബിക് കോളേജുകളെ പരമാർശിക്കുന്നില്ലെന്ന വാദമാണ് ഉയർന്നത്. വിവാദത്തെ തുടർന്ന് അജൻഡ പിൻവലിക്കാൻ വൈസ് ചാൻസല‌ർ നിർദ്ദേശിക്കുകയായിരുന്നു.

യോഗത്തിലെ മറ്റു തീരുമാനങ്ങൾ ‌

  • മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാമിന്റെ കാലത്തെ ക്രമരഹിതവും നിയമവിധേയമല്ലാത്തതുമായ നിയമനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നത് സിൻഡിക്കേറ്റ് പരിഗണിച്ചു. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി സംസാരിക്കും.
  • വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിലവിലുള്ള പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നടത്തുന്ന വിഷയത്തിൽ നിയമോപദേശം തേടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CALICUT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.