ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊട്ടൽക്കാട് സ്വദേശി ജഗദീഷാണ് മരിച്ചത്. യുവാവിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉപ്പുനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് ജഗദീഷ്. ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വെള്ളിയാഴ്ച രാത്രി ഏറെ വൈകി ബൈക്കുമായി പുറത്തുപോയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
റോഡിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അപകടമരണമല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |