ഹൈദരാബാദ്: തെലങ്കാനയിൽ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ വൻ തീപിടിത്തം. സെക്കന്തരാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തീപിടിത്തത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. ഒൻപത് പേർക്ക് പരിക്ക്.
ഷോറൂമിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിന്റെ മുകളിലെ ഹോട്ടലിൽ താമസിച്ചിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇരുപത്തിയഞ്ചോളം അതിഥികൾ താമസിച്ചിരുന്ന ഹോട്ടിലിലേയ്ക്കും തീ പകരുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.കൂടുതൽ പേരും പുകകാരണം ശ്വാസം മുട്ടിയാണ് മരിചതെന്ന് പൊലീസ് അറിയിച്ചു.
തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒൻപത് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഗാന്ധി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയതായി തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മെഹ്‌മൂദ് അലി പറഞ്ഞു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Saddened by the loss of lives due to a fire in Secunderabad, Telangana. Condolences to the bereaved families. May the injured recover soon. Rs. 2 lakh from PMNRF would be paid to the next of kin of each deceased. Rs. 50,000 would be paid to the injured: PM @narendramodi
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |