ചണ്ഡീഗഢ് : പഞ്ചാബിലും ബി.ജെ.പി ഓപ്പറേഷൻ താമര നടപ്പാക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമാ.യി ആം ആദ്മി പാർട്ടി. ധനമന്ത്രി ഹർപാൽ ചീമയാണ് ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ എ.എ.പി എം.എൽ.എമാരോട് വലിയ നേതാക്കൻമാരെ കാണാൻ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നുിം പാർട്ടി മാറാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നുമാണ് ആരോപണം
പാർട്ടിമാറാൻ ഓരോ എം.എൽ.എയ്ക്കും 25 കോടി വീതമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നത്. ഓപ്പറേഷൻ താമര കർണാടകയിൽ വിജയിച്ചിട്ടുണ്ടാകും. എന്നാൽ ഡൽഹിയിലെ എം.എൽ.എമാർ ഉറച്ചുനിൽക്കുകയും ബി.ജെ.പിയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു ചീമ ചണ്ഡീഗഢിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി. പഞ്ചാബ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് ശർമ പറഞ്ഞു. സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. ശ്രമിക്കുന്നെന്ന ചീമയുടെ അടിസ്ഥാനരഹിതമായ ആരോപണം വിരൽചൂണ്ടുന്നത് പഞ്ചാബിലെ എ.എ.പി. വലിയ പിളർപ്പിലേക്ക് കടക്കുന്നു എന്നതിലേക്കാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |