തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ നിയമന ക്രമക്കേടിന് നേതൃത്വം നൽകിയ പ്രൊഫ: സ്കറിയ സക്കറിയ്ക്ക് എം.ജി സർവകലാശാല ഡി ലിറ്റ് നൽകുന്നതിനെതിരെ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകാൻ വൈസ് ചാൻസലർ നിയോഗിച്ച ഇന്റർവ്യൂ ബോർഡിലെ മൂന്ന് അംഗങ്ങളെയും രാഷ്ട്രീയ അടിസ്ഥാനത്തിൽ 1997ൽ സംസ്കൃത സർവകലാശാലയിൽ അദ്ധ്യാപകരായി നിയമിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹമാണെന്നാണ് പരാതിയിലുള്ളത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് കാമ്പെയിൻ കമ്മിറ്റി ഗവർണറോടും വി.സിയോടും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |