കൊച്ചി: കൈക്കൂലിക്കേസിൽ ഇ.പി.എഫ് എറണാകുളം സബ് റീജിയണൽ ഓഫീസിലെ എൻഫോഴ്‌സ്മെന്റ് ഓഫീസർ വി.പി. അബ്ദുൾ ലത്തീഫിന് സി.ബി.ഐ കോടതി മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് രണ്ടു വർഷമായി ചുരുങ്ങും. കൊച്ചിയിലെ ഒരു ആശുപത്രി മറ്റൊരു ആശുപത്രി ഗ്രൂപ്പിനു വിൽക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പി.എഫ് സെറ്റിൽമെന്റ് നടത്താൻ 2013ൽ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പ്രതി പണം നൽകിയില്ലെങ്കിൽ കൈമാറ്റം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രിയുടമ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ച സി.ബി.ഐ 50,000 രൂപ വാങ്ങുന്നതിനിടെ പ്രതിയെ പിടികൂടി. പരാതിക്കാരൻ പിന്നീടു കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ പരിഗണിച്ച് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ വിധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |