SignIn
Kerala Kaumudi Online
Thursday, 19 September 2024 5.39 AM IST

കീമോതെറാപ്പി കഴിഞ്ഞവർക്ക് മികച്ചത്, നട്ട് നാലാംവർഷം മുതൽ ഈ ഫലം പോക്കറ്റ് നിറച്ച് കാശുംതരും

Increase Font Size Decrease Font Size Print Page
miracle-fruit

ആഫ്രിക്കയിൽ കാണപ്പെടുന്ന ബെറി വർഗത്തിൽപെട്ട ഫലമാണ് മിറക്കിൾ ഫ്രൂട്ട്. പേര് പോലെ തന്നെ ഈ പഴത്തിനൊരു പ്രത്യേകയുണ്ട്. മിറക്കിൾ ഫ്രൂട്ട് കഴിച്ച് ഏതാണ്ട് 30 മിനിട്ട് നേരം എന്ത് കഴിച്ചാലും മധുരം അനുഭവപ്പെടും ! മിറക്കിൾ ഫ്രൂട്ട് കഴിക്കുമ്പോൾ നാവിലെ രസമുകുളങ്ങൾക്ക് കുറച്ച് സമയത്തേക്ക് പുളി രസം അറിയാൻ സാധിക്കാതെ വരുന്നു. അല്‌പം മധുരവും കയ്പ്പും ഇടകലർന്ന രുചിയുള്ള മിറക്കിൾ ഫ്രൂട്ട് കഴിച്ചതിനു ശേഷം നാരങ്ങാ പോലുള്ള പുളിയുള്ള ആഹാര പദാർത്ഥങ്ങൾ കഴിച്ചാൽ മധുരമായിരിക്കും തോന്നുക.

ഇവ 'മിറക്കിൾ ബെറി ', 'ടാമി ' തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന 'മിറക്കുലിൻ' എന്ന വസ്‌തുവിന്റെ സാന്നിദ്ധ്യമാണ് ഈ പ്രത്യേകതയ്ക്ക് കാരണം. മിറക്കുലിൻ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് പുളി, കയ്പ് രുചികൾക്ക് പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നു. സപ്പോട്ടേസിയേ കുടുംബത്തിൽപെട്ട ഇവയിൽ പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു.

കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ നാവിലെ രുചി വ്യത്യാസം ക്രമപ്പെടുത്താനും മിറക്കിൾ ഫ്രൂട്ട് സഹായിക്കും. ചെറിയ ശാഖകളും ഇലകളുമാണ് ഇവയ്ക്ക്. ഒരാൾ പൊക്കത്തിൽ വരെ ഇവ വളരാറുണ്ട്. കേരളത്തിലും ഇപ്പോൾ ഈ ആഫ്രിക്കൻ അതിഥികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് മുതൽ നാല് വർഷം വരെയാണ് മിറക്കിൾ ഫ്രൂട്ട് ചെടിയ്ക്ക് പുഷ്പിക്കാൻ വേണ്ടത്. പാകമാകുമ്പോൾ കടും ചുവപ്പ് നിറമാണ് മിറാക്കിൾ ഫ്രൂട്ടിന്. ചെടിയിലെ പൂക്കൾക്ക് വെള്ള നിറമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AGRICULTURE, AGRICULTURE NEWS, MIRACLE FRUIT, CULTIVATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.