ന്യൂഡൽഹി: പുന:പരിശോധന ഹർജി നൽകുന്നതിന് പകരം കോടതി വിധിയെ ചോദ്യം ചെയ്യാൻ മറ്റൊരു ഹർജി നൽകിയതിന് 10ലക്ഷം പിഴയിട്ട് സുപ്രീംകോടതി. എഡൽവിസ് അസെറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനിയുമായി ബന്ധപ്പെട്ട ഓഹരിത്തർക്ക കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് എതിർകക്ഷിയായ ഘനശ്യാം മിശ്ര ആന്റ് സൺസസ് മറ്റൊരു ഹർജി നൽകിയത്.
ഉത്തരവുകളിൽ മാറ്റം വരുത്തുകയോ വ്യക്തത വരുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ നൽകി പരോക്ഷമായി ഉത്തരവുകൾ പുനഃപരിശോധിക്കുന്ന പ്രവണത വളരുന്നതായി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.നരംസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്നും പരാതിക്കാർക്ക് നീതി നിഷേധിക്കുന്നുവെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |