SignIn
Kerala Kaumudi Online
Friday, 26 April 2024 2.36 PM IST

ജി.ഇ.എം വഴി കേരളത്തിൽ നടന്നത് 962 കോടി രൂപയുടെ ഇടപാട്

gem
കൊച്ചിയിൽ നടന്ന ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലേസ് സംവാദത്തിൽ ഡെപ്യൂട്ടി സി.ഇ.ഒ എ.വി മുരളീധരൻ സംസാരിക്കുന്നു

കൊച്ചി: ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ദേശീയ പോർട്ടലായ ഗവൺമെന്റ്ഇ മാർക്കറ്റ് പ്ളേസ് (ജി.ഇ.എം) വഴി കേരളത്തിൽസംഭരിച്ചത് 962 കോടി രൂപയുടെ ഉത്പന്നങ്ങളും സേവനങ്ങളും. 1,17,740 വ്യാപാരികളും സേവനദാതാക്കളും ജി.ഇ.എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശക്തമായ സേവനമേഖലയും ഊർജസ്വലമായ പുതുസംരംഭക ആവാസവ്യവസ്ഥയും നിലനിൽക്കുന്നതിനാൽ ജി.ഇ.എമ്മിൽ വിപുലമായ സാദ്ധ്യതകളാണുള്ളതെന്ന് ഗവൺമെന്റ് ഇ മാർക്കറ്റ്‌ പ്ലേസ് ഡെപ്യൂട്ടി സി.ഇ.ഒ എ.വി മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച സെല്ലർ സംവാദത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
പോർട്ടൽ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ സഹായവും പിന്തുണയും ലഭ്യമാക്കുന്ന പ്രാദേശികഭാഷാ ഹെൽപ് ഡെസ്‌ക് സജ്ജീകരിക്കും.

2017ൽ 422 കോടി രൂപയുടെ സംഭരണ മൂല്യമുണ്ടായിരുന്ന ജി.ഇ.എം 2021-22 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. സെല്ലർ സംവാദ് പോലുള്ള പരിപാടികളിലൂടെ അടിത്തറ വിപുലീകരിക്കും.

തപാൽ വകുപ്പുമായി പോർട്ടൽ സംയോജിപ്പിച്ചതിലൂടെ സ്പീഡ് പോസ്റ്റ്, ബിസിനസ് പാഴ്‌സൽ സൗകര്യങ്ങൽ ഉറപ്പാക്കും. പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, ഷിപ്പ്‌മെന്റ് എന്നിവയിൽ പിന്തുണ നൽകാനും സാധിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷനുള്ള ഉദ്യം പോർട്ടലുമായും ഇതിനെ സംയോജിപ്പിച്ചു.

പ്രാദേശിക നെയ്ത്തുകാരും കരകൗശല വിദഗ്ദ്ധരും നിർമ്മിക്കുന്ന ഉത്പന്നങ്ങളെ പിന്തുണയ്ക്കാൻ പ്രത്യേക ഉത്പന്ന വിപണന വിഭാഗം രൂപീകരി​ച്ചി​ട്ടുണ്ട്.

ജി.ഇ.എം
ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലെയ്‌സ് (ജി.ഇ.എം) അഥവാ ദേശീയ പൊതു സംഭരണ പോർട്ടൽ ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണത്തിനുള്ള സമഗ്ര ഓൺലൈൻ സംഭരണ സംവിധാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിൽ 2016ആഗസ്റ്റ് 9നാണ് ആരംഭിച്ചത്.

61,000 രജിസ്റ്റർ ചെയ്ത ഗവൺമെന്റ് ബൈയർമാരും 48.6 ലക്ഷം വിൽപനക്കാരും സേവന ദാതാക്കളും പോർട്ടിലിൽ അംഗങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GEM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.